60,000 യുഎസ് ഡോളറും സ്വര്‍ണവും കൈക്കൂലിയായി വാങ്ങി, നിയമവിരുദ്ധമായി വോക്കി ടോക്കി ഇറക്കുമതി ചെയ്തു, കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു, രാജ്യത്തിന്‍റെ രഹസ്യ വിവരങ്ങള്‍ പുറത്ത് വിട്ടു എന്നിവയാണ് സൂചിക്കെതിരേയുള്ള പ്രധാനകേസുകള്‍. സൂചിക്കെതിരെ ശിക്ഷ വിധിച്ചതിനു പിന്നാലെ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു വിടുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാധ്യമങ്ങളോട് സംസരിക്കരുതെന്ന് സൂചിക്കും പ്രോസിക്യൂഷനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആന്‍ സാങ്ങ് സൂചിക്കെതിരെ 11 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ കേസുകള്‍ എല്ലാം തന്നെ ആന്‍ സാങ്ങ് സൂചി നിഷേധിക്കുകയും ചെയ്തു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്നാണ് ആന്‍ സാങ്ങ് സൂചിയെ ജയിലിലേക്ക് മാറ്റുകയെന്നതിനെക്കുറിച്ച് യാതൊരു വിവരം പുറത്ത് വന്നിട്ടില്ല.
പുറത്താക്കപ്പെട്ട നേതാവ് ഓങ് സാൻ സൂകിക്കെതിരെ രണ്ട് കേസ് കൂടി ചുമത്തി. നിലവിൽ ഇവർക്കെതിരെ രണ്ട് കേസുണ്ട്. അക്രമങ്ങൾക്ക് പ്രേരിപ്പിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പുതുതായി ചുമത്തിയത്.
മ്യന്‍മറില്‍ സൈനിക അട്ടിമറി. ആങ് സാങ് സൂകിയും പ്രസിഡന്റ് വിന്‍ മിന്റുമുള്‍പ്പെടെയുളള നേതാക്കള്‍ തടങ്കലില്‍. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് സൈന്യം ഒരു വര്‍ഷത്തേക്ക് ഭരണം ഏറ്റെടുത്തു
മ്യാന്‍മര്‍ തെരഞ്ഞെടുപ്പില്‍ ആങ് സാങ് സൂ കിയുടെ പാര്‍ട്ടി ഭൂരിപക്ഷം നേടി. എന്‍എല്‍ഡിയ്ക്ക് ഇതുവരെ 364 സീറ്റുകളാണ് ലഭിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനാവശ്യമായ 322 എന്ന കേവലഭൂരിപക്ഷത്തേക്കാള്‍ അധികം വോട്ടുകള്‍ പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചു.